കാട്ടുപന്നി ഒരു സാമൂഹിക മൃഗമാണ്; അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയ നടപടി ആത്മഹത്യപരമാണ്.
ഈ മൃഗം ഒരു വേട്ടക്കാരനല്ല, അതിനാൽതന്നെ പന്നികൾക്ക് നല്ല സസ്യഭക്ഷണ അടിത്തറ ആവശ്യമാണ്. കാടിന്റെ നനഞ്ഞ പ്രദേശങ്ങൾ, പുൽമേടുകളിലെ താഴ്ന്ന പ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, അതുപോലെ തന്നെ മനുഷ്യ കൃഷിഭൂമിയുടെ സാമീപ്യവും എന്നിവയാണ് ഏറ്റവും അനുകൂലമായ ആവാസ വ്യവസ്ഥകൾ.
വാസ്തവത്തിൽ, ഒരു പന്നിയെ ശൂന്യവും അസംബന്ധവുമായ സൃഷ്ടിയായി കണക്കാക്കാനാവില്ല, അതിന്റെ പ്രവർത്തനങ്ങൾ ഒരു പ്രയോജനവും നൽകുന്നില്ലെന്ന് വിശ്വസിക്കുന്നവർ മനസിലാക്കേണ്ടത് ഈ സമാന്യബോധം അടിസ്ഥാനപരമായി തെറ്റാണ് എന്നതാണ്, കാരണം കാട്ടുപന്നികളിൽ പഠനങ്ങൾ നടത്തുന്ന വിദഗ്ധരുടെ കണ്ടെത്തലുകളിൽ കാടിന്റെ ജീവിതത്തിൽ കാട്ടുപന്നിയുടെ പങ്ക് വളരെ വലുതാണെന്നും ഇതുവരെ പൂർണ്ണമായി വിലയിരുത്തപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, കാട്ടുപന്നികൾ ഭക്ഷണം തേടുന്നതിനിടയിൽ പെട്ടെന്ന് മണ്ണ് തുറക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നമ്മളാരും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇതിനകം ഉഴുതുമറിച്ച ഭൂമിയിൽ വീഴുന്ന വിവിധ സസ്യങ്ങളുടെ വിത്തുകൾ പൂർണ്ണമായ മരങ്ങളായി വളരാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ഒരു കാട്ടുപന്നിക്ക് വിശാലമായ ഭൂപ്രദേശങ്ങൾ തുരന്ന് കിളക്കി വാൻ കഴിയുമെന്നതിനാൽ, ഒരു പ്രത്യേക പ്രദേശത്ത് ഈ മൃഗങ്ങളുടെ ജനസാന്ദ്രത കുറവാണെന്ന് തോന്നുന്നു, അവ ഒരുമിച്ച് നമ്മുടെ വനങ്ങളുടെ നവീകരണത്തിന് വിലമതിക്കാനാകാത്ത സംഭാവന നൽകുന്നു. മാത്രമല്ല, കാട്ടുപന്നിക്ക് വനത്തിന്റെ ഘടനയെ പ്രത്യക്ഷമായിത്തന്നെ സ്വാധീനിക്കാൻ കഴിയും.
വണ്ടുകളും ലാർവകളും കാട്ടുപന്നികളുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ, പന്നികളെ മൃഗങ്ങളെ തീവ്രമായ കീട പോരാളികൾ എന്ന് വിളിക്കാം. പല വണ്ടുകളുടെയും ലാർവകൾ മാത്രം കഴിക്കുന്ന കാട്ടുപന്നിക്ക് അവയുടെ എണ്ണം 3 മടങ്ങ് കുറയ്ക്കാൻ കഴിയും. എന്നാൽ ഈ കാട്ടുപന്നികൾക്ക് മൃഗങ്ങളുടെ സമൂഹത്തിൽ സന്തുലിതാവസ്ഥയും സന്തുലിതാവസ്ഥയും നിലനിർത്താൻ കഴിയും, ഇത് വിവിധ പ്രാണികളുടെ ജനസംഖ്യയുടെ കാലാനുസൃതമായ വളർച്ചയെ അടിച്ചമർത്തുന്നു.
കാട്ടുപന്നികൾ വലിയ ഭൂപ്രദേശങ്ങൾ ജീവിക്കുന്നത് ആ വനത്തിന് വിലമതിക്കാനാകാത്ത നേട്ടമുണ്ടാക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാകുന്നു. ചെടികളുടെ കിഴങ്ങുവർഗ്ഗങ്ങളും റൈസോമുകളും കുഴിച്ച്, കാട്ടുപന്നികൾ മണ്ണിൽ മരങ്ങളുടെ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു, ഒപ്പം കോക്ക്ചേഫർ, പൈൻ നിശാശലഭം തുടങ്ങിയ പ്രാണികളുടെ കീടങ്ങളുടെ ലാർവകളെ അവർ വഴിയിൽ ഭക്ഷിക്കുന്നു.
എന്നാൽ പന്നിപ്പടക്കം എന്നൊരു പേരുപോലും സാമാന്യവത്കരിച്ചുകൊണ്ടും, ലളിത വത്കരിച്ചുകൊണ്ടും ഉപയോഗിക്കുന്ന നാട്ടിൽ പന്നിയെ കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകി പന്നിയെ കൊല്ലുന്നതിനെ നിസാരവത്കരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കാടുകളുടെയും, പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ തന്നെ ഇല്ലാതെയാക്കും.
മഹാരഷ്ട്രയിൽ ഇത്തരത്തിൽ നൽകിയ അനുമതിക്ക് ശേഷം വ്യാപകമായി പന്നികളെ കൊന്നൊടുക്കുകയും ഒടുവിൽ കടുവകൾ നാടിറങ്ങുന്ന അവസ്ഥയുണ്ടാകുകയും ഉത്തരവ് പിൻവലികുകയും ചെയ്ത കാര്യം മനേകാ ഗാന്ധിതന്നെ നമ്മുടെ വനം മന്ത്രിയെ അറിയിച്ചിട്ടുണ്ട്
കാലാകാലങ്ങളായി നമുക്കുള്ളൊരു തെറ്റിദ്ധാരണയാണ് കൃഷി സ്ഥലത്ത് ഇറങ്ങുന്ന പന്നിയെ ആർക്കും കൊല്ലാമെന്നുള്ളത്. ഈ അബദ്ധ ധാരണയാണ് പന്നികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കും, കൊല്ലപ്പെടേണ്ട മൃഗമാണ് പന്നികൾ എന്ന പൊതുബോധത്തിലേക്കും നയിചിച്ചിട്ടുള്ളത്.
മൃഗങ്ങളുടെ ഇടയിൽത്തന്നെ മനുഷ്യരാൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗമാണ് കാട്ടുപന്നികൾ. അതുകൊണ്ടുതന്നെ അവയെ കൊല്ലുന്നതിൽ ധാർമ്മികമോ, നിയമപരമോ ആയി തെറ്റില്ലെന്ന് വിശ്വസിക്കുന്ന മനുഷ്യരുമുണ്ട് എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
എന്നാൽ ആനയെയോ, കടുവയെയോ കൊല്ലുന്നതിനു സമാനമായിത്തന്നെ കാട്ടുപന്നികളെ കൊല്ലുന്നതിനെതിരെയും നാട്ടിൽ നിയമങ്ങളുണ്ട്.
മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ നിരന്തരം ശല്യമായി മാറുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വന്യജീവി നിയമത്തിൽ ചില സംസ്ഥാനങ്ങൾ കൊണ്ടുവന്നിട്ടുള്ള ഇളവുകൾ മാത്രമാണ് പന്നിയുടെ കാര്യത്തിലുള്ളത്. അത് പന്നിയുടെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ മൃഗങ്ങൾക്കും ബാധകമാണ്.
അബദ്ധത്തില്‍ നാട്ടില്‍വന്നുപെട്ടുപോയതാണോ എന്ന് പരിശോധിക്കണം. മുലയൂട്ടുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍പാടില്ലെന്നും നിയമമുണ്ട്. കൊന്നശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ശാസ്ത്രീയമായ രീതിയില്‍ മറവുചെയ്യുകയെന്നതുമാത്രമാണ് അനുവദിച്ചിട്ടുള്ളത്. അല്ലാതെ തോന്നിയപോലെ പടക്കം പൊട്ടിച്ച് കൊല്ലാനുള്ള അധികാരം ആര്‍ക്കും കൊടുത്തിട്ടില്ല. ഏകദേശം മൂന്ന് വര്‍ഷക്കാലയളവില്‍ ഒരിക്കലെങ്കിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും പത്തുക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ച ഇടങ്ങളിലുമാണ് ഇത്തരത്തില്‍ വെടിവെച്ച് കൊല്ലാനുള്ള അനുമതി കൊടുത്തിട്ടുള്ളത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ഡിഎഫ്ഒ, വൈൽഡ്‌ലൈഫ് വാർഡൻ എന്നിവർ വെടിയുതിർക്കാൻ പരിശീലനം സിദ്ധിച്ച യൂണിഫോം ഉദ്യോഗസ്ഥന് മാത്രമേ പ്രത്യേക സാഹചര്യത്തിൽ ഇത്തരത്തിൽ പന്നികളെ കൊല്ലാൻ അനുമതിയുണ്ടായിരുന്നുള്ളു. അതും കർശന മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രം.ആ കർശന നിയമത്തിലാണ് ഇപ്പോൾ വെള്ളം ചേർത്തിരിക്കുന്നത് എന്നത് ഗുരുതരമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും.
ഈ സാഹചര്യത്തിൽ സംസ്ഥാന വനം മന്ത്രിയുടെ തീരുമാനം എത്രയും പെട്ടന്ന് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകാൻ തീരുമാനിച്ചു.
അഡ്വ ശ്രീജിത്ത് പെരുമന
Pic courtesy: Arunraj
