സുവോളജി ലാബ് - Story by Jabir Athamanakath
സുവോളജി ലാബിന്റെ ജനൽ അഴികളിലൂടെ പുറത്തേക്കുനോക്കി ഫിദ നിന്നു. പുറത്ത് മഴ ചാറുന്നുണ്ട്. മഴത്തുള്ളികൾ താളത്തിൽ ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നു ...
സുവോളജി ലാബിന്റെ ജനൽ അഴികളിലൂടെ പുറത്തേക്കുനോക്കി ഫിദ നിന്നു. പുറത്ത് മഴ ചാറുന്നുണ്ട്. മഴത്തുള്ളികൾ താളത്തിൽ ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നു
വളരെ വിശാലമായ ഒരു മുറി ആയിരുന്നു അത്. തടികൊണ്ടുണ്ടാക്കിയ, പഴക്കവും വലിപ്പവുമുള്ള മേശകളും സ്റ്റൂളുകളും മൂന്ന് വരികളിൽ ആയി നിരത്തിയിട്ടിരുന്നു. നാലുപുറവും ചുമരിൽ ജന്തുശാസ്ത്രജഞരുടെയും മൃഗങ്ങളുടെയും ഫോട്ടോകൾ തൂക്കിയിട്ടിരുന്നു. സുവോളജി ലാബിനോട് ചേർന്നുതന്നെയാണ് സെറി കൾച്ചർ റൂം. ലാബിനുള്ളിലൂടെ മാത്രമേ സെറി കൾച്ചർ റൂമില്ലേക്ക് പ്രവേശിക്കാന്നൊക്കു. ഒഴിവുസമയത്തൊക്കെ അവളാണ് ആ മുറിയിൽ പോയി പട്ടുനൂൽ പുഴുക്കൾക്ക് തീറ്റ കൊടുത്തുകൊണ്ട് പരിപാലിച്ചിരുന്നത്.
കിളിനാദങ്ങൾ നിശബ്ദമാവുന്നതിലും ചിത്രശലഭങ്ങളുടെ നിറങ്ങൾക്ക് മങ്ങലേൽക്കുനതിലും സങ്കടപെടുന്ന ലോലമായ മനസ്സിന്റെ ഒരു ഉടമയായിരുന്നു അവൾ. അതുകൊണ്ട് തന്നെ ജീവികളുടെ ശമശാന ഭൂമിയായ ഈ ലാബിലേക്ക് വരുന്നത് പോലും ആദ്യം അവളുടെ ഒരു പേടിസ്വപ്നമായിരുന്നു. ഉപദ്രവകാരികളായ ജീവികളെ പോലും കൊല്ലാതെ വിട്ടിരുന്ന അവൾ ഒരുപാട് മിണ്ടാപ്രാണികളുടെ അന്തകയായി മാറിയത് ഈ ലാബിൽ വച്ചാണ്. ഒരിക്കൽ മണ്ണിരയുടെ സീറ്റെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്ന സന്ദർഭത്തിൽ, അവളോട് അനിത ടീച്ചർ ജീവനുള്ള മണ്ണിരയുടെ സെക്ഷൻ ഉപയോഗിച്ച് ചെയ്താലേ ശരിയാവു എന്നുപറഞ്ഞു. ഇതുകേട്ട അവൾ ജീവനുള്ള ഒരു മണ്ണിരയെ രണ്ടായി വെട്ടി. ആ മിണ്ടാപ്രാണി ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് കലങ്ങി. ഇത് കണ്ട അവളുടെ സഹപാടികൾ അന്നവളേ പരിഹസിച്ചു ഉറക്കെ പൊട്ടിചിരിച്ചു.
മനഃപൂർവമോ ഇഷ്ട്ടം ഉണ്ടായിട്ടും അല്ല അവൾ ഈ ജീവികളെ വേദനിപ്പിച്ചിരുന്നത്. എന്നാൽ ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്ത അവൾ മനഃപൂർവം ഒരു മനുഷ്യജീവിയെ വേദനിപ്പിച്ചതും ഇതേ ലാബിൽ വച്ചുതന്നെയാണ്. ആദ്യമായി അവളുടെ പേരിൽ അവളുടെ തന്നെ സഹപാടിയായ ഒരാളുടെ രക്തം ഈ ലാബിൽ പൊടിഞ്ഞു. അവളോട് പ്രണയ അഭ്യർത്ഥന നടത്തി അവൾ നിരസിച്ചപ്പോൾ, അവൻ വീണ്ടും വീണ്ടും അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. അവസാനം അവൻ ശല്യമായി മാറിയപ്പോൾ അവനെ അവഗണിക്കുകയല്ലാതെ അവൾക്കു മറ്റൊരു മാർഗമുണ്ടായിരുന്നില്ല.
ഒരു ദിവസം ലാബിനുള്ളിൽ അവരിരുവരും തനിച്ചായ സന്ദർഭത്തിൽ, ബേസിൽ നിന്ന് ലഭിച്ച ഒരു നരച്ച സ്ലടുപയോഗിച്ചു അവൻ അവളുടെ മുന്നിൽ നിന്ന് കൈമുറിച്ചു. ഇത് കണ്ടപ്പോൾ ഇഷ്ട്ടമല്ല മറിച്ച് ദേഷ്യമാണ് അവൾക്ക് അവനോട് തോന്നിയത്. ഇങ്ങനെ വാശിപിടിച്ചു വാങ്ങാൻ കഴിയുന്നതല്ല ഒരാളുടെ ഹൃദയംഎന്നവൾ വിശ്വസിച്ചു. അന്നവനെ അവന്റെ കൂട്ടുകാരെല്ലാം ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നിട്ടും, അവനെ അവൾ പരിഗണിക്കുകയോ ആശുപത്രിയിൽ പോയി സന്ദർശിക്കുകയോ ചെയ്യാത്തതിൽ അവളുടെ കൂട്ടുകാർ വരെ അവളെ കുറ്റപ്പെടുത്തി. അന്നായിരുന്നു അവൾക്കുപോലും വേണ്ടാത്ത അവളുടെ ജീവൻ ആദ്യമായി അവസാനിപ്പിക്കാൻ തോന്നിയത്.
ആ സംഭവം ഏറെ അവളെ മാനസികമായി തളർത്തി. കുറച്ചുദിവസം പനിപിടിച്ചപോലെ ക്ഷീണം അവൾക്കനുഭവപെട്ടു. അത് കൊണ്ട് പഠനത്തിലും മറ്റു പ്രവർത്തികളിലും വേണ്ടത്ര ശ്രദ്ധ നൽകാൻ അവൾക്കായില്ല. ഈ പരിധസ്ഥിതിയിൽ നിന്ന് എങ്ങനെയെങ്കിലും മോചിതയാവണമെന്ന് ആഗ്രഹിചെങ്കിലും അവൾക്കായില്ല. പലപ്പോഴും ലാബിനുള്ളിലെ ഇരുളിന്റെ മറവിൽ വന്നവൾ ആരും കാണാതെ പൊട്ടിക്കരഞ്ഞു.
ആ അണ്ണാൻകുഞ്ഞിനെ അവൾ സന എന്ന പേര് നൽകി വിളിച്ചു. കുഞ്ഞുങ്ങളോട് സ്നേഹവും വാത്സല്യവും ഉണ്ടായിരുന്ന അവൾ അതിനെ സ്വന്തം കുഞ്ഞിനെപോലെ പരിപാലിച്ചു. അതിനെ കിടത്തിയുറക്കാറുള്ള പെട്ടിയിൽ അതിനാവശ്യമായ ചൂട് ലഭിക്കുനതിനായി കൊട്ടൻ വച്ചുകൊടുത്തു. ഇടവിട്ട നേരങ്ങളിൽ ആ കുഞ്ഞുവായിലേക്ക് അവൾ പാൽ ഒറ്റിച്ചുകൊടുത്തു. അതിനു വലിഞ്ഞു കേറി കളിക്കാൻ അവളൊരു മരമായി നിന്നുകൊടുത്തു. സന വളരുന്നതിനൊപ്പം, ഈ ലാബിൽ നിന്ന് തന്റെ ഹൃദയത്തിലുണ്ടായ വൃണങ്ങളും ഉണങ്ങിവന്നു. സന്ദോഷകരമായ ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നതിൽ അവളെന്നും സനയോട് നന്ദി പറഞ്ഞു.
ഇന്ന് ഫിദ കലാലയമുത്തശ്ശിയോട് വിടപറയുന്ന ദിവസമാണ്. അവൾ വീണ്ടും മാവിന്റെ ശിഖരത്തിലേക്ക് നോക്കി. ഇപ്പോൾ മഴ തോർന്നിരിക്കുന്നു. രണ്ട് അണ്ണാറക്കണ്ണന്മാർ ഒരു മരകൊമ്പിലൂടെ ഓടികളിക്കുന്നത് അവൾ കണ്ടു. അവർ രണ്ടുപേരും സന്തോഷത്തോടെ ഓടിയും ചാടിയും പരസ്പരം കളിക്കുകയാണ്. അതിലൊന്നിനെ കാണാൻ സനയെ പോലെ ഇരിക്കുന്നതായി അവൾക്ക് തോന്നി. സന തന്നെ പൂർണ്ണമായി മറന്നിരിക്കുന്നെന്ന് തിരിച്ചറിഞപ്പോഴും ഫിദയ്ക്ക് സങ്കടം തോന്നിയില്ല. പകരം അവളും അതിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. അവരുടെ കളികൾ ആസ്വദിച്ചു നിൽക്കുമ്പോൾ മനസ്സിന് കുളിർമ്മ ലഭിക്കുന്നതായി അവൾക്ക് അനുഭവപെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ രണ്ടാണ്ണാറക്കണ്ണന്മാരും അപ്രതീക്ഷിതമായി. സനയെ തനിക്കു ഇനി കാണാൻ ആവുമോ എന്ന ആശങ്കയോടെ അവൾ കയ്യിൽ ഉണ്ടായിരുന്ന തേങ്ങാപൂളും പഴവും ജനാലത്തട്ടിൽ വച്ചിട്ട് അവൾ ലാബ് വിട്ടിറങ്ങി.................
"അടുത്ത ജന്മമെങ്കിലും ഞാനൊരു ചിത്രശലഭമോ പക്ഷിയോ അണ്ണാറക്കണ്ണന്നോ ആയി ജനിച്ചങ്കിൽ ഇതുപോലെ മറ്റുള്ളവർക്ക് സന്തോഷം പകർന്നു ആർക്കും ഒരു ഉപദ്രവമാവാതെ ജീവിക്കാമായിരുന്നു...... "

🔥🔥
ReplyDelete