ഭാരതപുഴയിലെ അടിഞ്ഞുകൂടിയ ചളിനീക്കാനെന്ന പേരിൽ മണൽക്കൊള്ള രൂക്ഷം
ഭാരതപുഴയിലെ അടിഞ്ഞുകൂടിയ ചളിനീക്കാനെന്ന പേരിൽ പട്ടാമ്പി, വെള്ളിയാംങ്കല്ല് തുടങ്ങിയ സ്ഥലത്തു നിന്നുംകോടികൾ വിലമതിക്കുന്ന മണൽ കടത്താൻ തീരുമാനിച്ചിരിക്കുകയാണ്.ഒരു എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് മണൽ കൊള്ള നടത്തി കടത്തികൊണ്ടു പോകുവാൻ തീരുമാനം.ഇതിൻ്റെ ഭാഗമായി തൃത്താലയിലും പരിസര പ്രദേശങ്ങളിലും അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകും. മാത്രമല്ല വെള്ളിയാംങ്കല്ല് പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യും.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
ബിനാമി പേരിൽ മണൽകൊള്ളക്ക് പിന്നിൽ ഭരണകക്ഷിയുടെ തൃത്താലയിലെ പ്രമുഖ നേതാവാണെന്നതാണ് പരസ്യമായ രഹസ്യം. അതെന്തുമാകട്ടെ തൃത്താലയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ളം മുട്ടിച്ചു കൊണ്ടു വേണോ നേതാക്കന്മാരുടെ പണത്തിനോടുള്ള ആർത്തി എന്നതാണ് ചിന്തിക്കേണ്ടത്? നാടുമുടിച്ചാലും വേണ്ടില്ല തങ്ങളുടെ നേതാക്കന്മാരെ ന്യായീകരിക്കലാണ് പ്രധാന തൊഴിൽ എന്ന് വിചാരിക്കുന്നവർക്ക് ഒഴികെ ബാക്കിയുള്ളവർ മാന്യമായി പ്രതികരിക്കുമെന്ന വിശ്വാസത്തോടെ.....
